ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികല 10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. ജയിൽ സുപ്രണ്ട് കൃഷ്ണകുമാറാണ് ഇക്കാര്യം അറിയിച്ചത്. ശശികലക്ക് നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമാണ് ശിക്ഷയായി സുപ്രീംകോടതി വിധിച്ചത്.
ഇനി മൂന്ന് വർഷവും 11 മാസവുമാണ് ശശികലക്ക് ജയിലിൽ കഴിയേണ്ടി വരിക. സെപ്തംബർ മാസത്തിൽ 24 ദിവസം കേസിൽ ശശികല ജയിലിൽ കഴിഞ്ഞിട്ടുണ്ട്. വിചാരണ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിച്ചപ്പോഴാണ് ഇത്. വി.കെ ഇളവരശി, സുധാകരൻ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ മറ്റ് പ്രതികൾ. പ്രതികൾക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകുന്നില്ലെന്ന് ജയിൽ അധികാരികൾ അറിയിച്ചു.
നേരത്തെ കർണാടകയിലെ പരപ്പര അഗ്രഹാര ജയിലിൽ നിന്ന് ചെന്നൈയിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശശികല ജയിൽ സുപ്രണ്ട് മുേഖന കർണാടക സർക്കാരിന് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.