ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആശുപത്രിവിട്ടു. അസുഖം ഭേദമായ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി ആശുപത്രി വിട്ടതെന്നും കുറച്ച് ദിവസം കൂടി വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ അറിയിച്ചു.
നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് 73 വയസുള്ള ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഉപരാഷ്ട്രപതിക്ക് ചികിത്സ നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.