ന്യൂഡൽഹി: കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാത്തതിനാൽ ഉത്തരേന്ത്യയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നിരവ ധി ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളികളടക്കമുള്ള നഴ്സുമാർ ദുരിതത്തിലാണ്. നിരീക്ഷണത്ത ിലുള്ള നഴ്സുമാർ വരെ ജോലിക്ക് കയറേണ്ട അവസ്ഥയാണ്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷയും ലഭിക്കുന്നില്ല. ഡൽഹിയിലെ പല ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുന്ന അവസ്ഥയാണ്.
പരിശോധന സംവിധാനമില്ലാത്തത് കോവിഡ് ഉള്ള രോഗികളിൽനിന്ന് കൂടുതൽ പേരിലേക്ക് പകരാൻ ഇടയാക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ സാമ്പിൾ പോലും എടുത്തിട്ടില്ല. രോഗികളുടെ ഹിസ്റ്ററിയും ലഭ്യമല്ല. ഡൽഹിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആശുപത്രിയിലും നിരവധി നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ രീതിയിലെ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.