ഫൈസാബാദ്: ഉത്തർപ്രദേശിൽ മതസൗഹാർദത്തിെൻറ മാതൃകയുമായി ഹിന്ദുസമൂഹം. ഫൈസാബാദ് ജില്ലയിലാണ് സഹോദരസമുദായമായ മുസ്ലിംകൾക്ക് ഖബർസ്ഥാനുവേണ്ടി ഹിന്ദുക്കൾ ച േർന്ന് ഭൂമി വിട്ടുനൽകിയത്. നിലവിൽ ഇവിടെയുള്ള ഖബർസ്ഥാനോടു ചേർന്ന് സ്ഥിതിചെയ്തിരുന്ന ശ്മശാനഭൂമിയാണ് ഇപ്പോൾ വിട്ടുകൊടുത്തത്. അടുത്തടുത്തുള്ള ഇൗ സ്ഥലത്തെ ചൊല്ലി ഇടക്കിടെ ഇരു സമുദായങ്ങൾക്കിടയിലുമുണ്ടായിരുന്ന സംഘർഷം ഇതോടെ ഇല്ലാതായി.
ഇവിടത്തെ നിയമസഭ മണ്ഡലമായ ഗോസായ്ഗഞ്ചിലെ എം.എൽ.എ ഇന്ദ്രപ്രതാപ് തിവാരിയുടെ നേതൃത്വത്തിലാണ് 50 സെൻറിലധികം വരുന്ന ഭൂമി ഇഷ്ടദാനമായി നൽകിയത്.സൂര്യകുമാർ ജിംഗൻ മഹാരാജ് എന്ന ആത്മീയ നേതാവടക്കം ഒമ്പതു പേരടങ്ങുന്ന ട്രസ്റ്റിെൻറ ഭൂമിയാണ് ഗോസായ്ഗഞ്ച് ഖബർസ്ഥാൻ കമ്മിറ്റിക്ക് രജിസ്റ്റർ ചെയ്തു നൽകിയത്. ജൂൺ 20ന് സബ് രജിസ്ട്രാർ എസ്.ബി. സിങ്ങാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയത്.
ഇരുസമുദായങ്ങളും സാഹോദര്യത്തോടെ കഴിയണമെന്നാണ് തെൻറ ആഗ്രഹമെന്ന് ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രപ്രതാപ് തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.