ലഖ്നോ: റായ്ബറേലി സദർ എം.എൽ.എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിെൻറ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക് ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കർ ഹൃദയ് നാരായൺ ദിക്ഷിതിനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക് കുന്നത്.
പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടാബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തതിനെതിരെയാണ് പരാതി. മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാൽ അദിതി ഈ സമ്മേളനത്തിൽ പങ്കെടുത്തു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എം.എൽ.എ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. ഒക്ടോബർ രണ്ടിന് പാർട്ടി ജനറൽ
സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ലഖ്നോവിൽ നടന്ന ‘ശാന്തി യാത്ര’യിൽ നിന്ന് അദിതി വിട്ടു നിൽന്നു. തുടര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ 24 വരെ നടന്ന പാര്‍ട്ടി പരിശീലന പരിപാടിയിലും അവർ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിനും അവര്‍ മറുപടി നല്‍കിയിരുന്നില്ല. ഒക്ടോബർ 16 ന് അവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.
പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ അംഗത് സിങ്ങിനെയാണ് അദിതി വിവാഹം ചെയ്തിരിക്കുന്നത്. ഈ മാസം 21-നായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.