ലഖ്നോ: ഉത്തർപ്രദേശിൽ കനത്തമഴയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 15 പേർ മരിച്ചു. 133 കെട്ടിടങ്ങൾ തകർന്നു. 14 ജില്ലകളാണ് മഴക്കെടുതിയിലായത്.
സോനബദ്ര, ഛാൻഡോലി, ഫിറോസാബാദ്, ഉന്നാവോ, അംബേദ്കർ നഗർ, ഖിരി, പ്രയാഗ്രാജ്, ബാർബാൻകി, പിലിബിത്ത്, ഗോരഖ്പൂർ, കാൺപൂർ നഗർ, ഹാർദോയ്, സുൽത്താൻപൂർ, മൗനാത് ബൻജൻ തുടങ്ങിയ ജില്ലകളിലാണ് മഴയും പ്രളയവും കനത്ത നാശം വിതച്ചത്.
23 മൃഗങ്ങൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. ജൂലൈ ഒമ്പത് മുതൽ 12 വരെയാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്തത് . അടുത്ത രണ്ട് ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.