ജബൽപുർ: ബാബരി മസ്ജിദ് വിഷയത്തിൽ പരിഹാരമുണ്ടാകുന്നതുവരെ പാലും പഴങ്ങളും മാത ്രേമ കഴിക്കുകയുള്ളൂവെന്ന് പറഞ്ഞ മധ്യപ്രദേശിലെ 82കാരി 27 വർഷം നീണ്ട തെൻറ വ്രതം അവസാ നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
രാമഭക്തയായ മുൻ സംസ്കൃതം അധ്യാപിക ഊർമിള ചതുർവേദിയാണ് ഇനി മുതൽ എല്ലാ ഭക്ഷണവും കഴിക്കുമെന്ന് പറഞ്ഞത്. സുപ്രീംകോടതി വിധിയിൽ അമ്മ സന്തുഷ്ടയാണെന്ന് ഇവരുടെ മകൻ അമിത് ചതുർവേദി വ്യക്തമാക്കി.
1992 ഡിസംബർ ആറിന് കർസേവകർ ബാബരി മസ്ജിദ് തകർത്തതിനു ശേഷം രാജ്യത്തുണ്ടായ അക്രമത്തിൽ അസ്വസ്ഥയായാണ് ഇവർ സാധാരണ ഭക്ഷണം ഉപേക്ഷിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് നന്ദി അറിയിച്ച് കത്തയക്കാനും തന്നോട് അമ്മ ആവശ്യപ്പെട്ടുവെന്ന് അമിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.