ന്യൂഡൽഹി: നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്കു പുറത്തെ പൊതുവിഭാഗത്തിൽ സാമ്പ ത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും 10 ശതമാന ം സംവരണം രാജ്യത്ത് പ്രാബല്യത്തിലായി. പാർലമെൻറ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഭ രണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരുത്തി സർക്കാർ വിജ്ഞാപനം ഇറക്കി.
സാമ്പത്തിക സം വരണം നടപ്പാക്കുന്നതിെൻറ പടിപടിയായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ മുൻനിർത്തി 10 ശതമാനം സംവരണം അനുവദിക്കാൻ ഭരണഘടനയിൽ 103ാമത്തെ ഭേദഗതി വരുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തത്.
15,16 അനുച്ഛേദങ്ങളിലാണ് ഭേദഗതി. ഇൗ സംവരണം കിട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ, അതു ലഭ്യമാകുന്ന വിഭാഗങ്ങൾ തുടങ്ങിയവ വ്യക്തമാക്കുന്ന നിയമനിർമാണമോ സർക്കാർ വിജ്ഞാപനമോ ഇനി ഉണ്ടാകണം. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ അടുത്ത മാസാദ്യം പ്രഖ്യാപിക്കുമെന്നിരിക്കേ, അതിനുമുമ്പ് പാർലെമൻറിൽ അത്തരമൊരു ബിൽ കൊണ്ടുവന്നു പാസാക്കാൻ സാവകാശമില്ല.
തെരഞ്ഞെടുപ്പിൽ െക്രഡിറ്റ് അവകാശപ്പെടാൻ പാകത്തിൽ സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയത്തിെൻറ വിജ്ഞാപനമായി തെരഞ്ഞെടുപ്പിനുമുമ്പ് അതു പുറത്തുവരുമെന്നാണ് സൂചന. ഭരണഘടനാ ഭേദഗതി വഴി സാമ്പത്തിക സംവരണത്തിന് സാധുത ലഭിച്ചതിനാൽ പാർലെമൻറിെൻറ അംഗീകാരമില്ലാതെ സർക്കാറിന് സ്വന്തം നിലക്ക് വിജ്ഞാപനം ഇറക്കാം. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മുൻനിർത്തി പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് ഇപ്പോൾ 49.5 ശതമാനം സംവരണമാണ് നൽകുന്നത്.
50 ശതമാനത്തിൽ കവിയാൻ പാടില്ലെന്നാണ് വ്യവസ്ഥ. ബാക്കിവരുന്ന 50 ശതമാനത്തെ പൊതുവിഭാഗമായാണ് ഇതുവരെ കണക്കാക്കിയിരുന്നത്. ഇൗ പൊതുവിഭാഗത്തിൽ സാമ്പത്തിക ദുർബലാവസ്ഥ നേരിടുന്ന 10 ശതമാനത്തിനാണ് സംവരണാനുകൂല്യം ലഭിക്കുക. ഇവരെ നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥകളാണ് അടുത്ത വിജ്ഞാപനത്തിൽ പുറത്തുവരുക. മന്ത്രിസഭ ഇതിനകം ചില മാനദണ്ഡങ്ങൾ അംഗീകരിച്ചിട്ടുണ്ട്. വാർഷിക കുടുംബവരുമാന പരിധി എട്ടുലക്ഷം രൂപ, അഞ്ചേക്കർ ഭൂമി, 1000 ചതുരശ്രയടി വിസ്തീർണമുള്ള വീട് തുടങ്ങിയ പരിധികളാണ് സംവരണാനുകൂല്യത്തിന് നിശ്ചയിച്ചിട്ടുള്ളത്.
കൂടുതൽ വ്യക്തത നൽകുന്ന ചട്ടങ്ങൾ വിജ്ഞാപനത്തിൽ ഉണ്ടാകണം. എന്നാൽ, പൊതുവിഭാഗത്തിൽനിന്ന് ഏറ്റവും അർഹരായവരെ നിർണയിക്കാനുള്ള മാനദണ്ഡം സങ്കീർണത സൃഷ്ടിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.