യോഗി അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും; ജനങ്ങളുടെ ഭാഗ്യമെന്ന് സിറ്റിങ് എം.എൽ.എ

ലഖ്നൗ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഇതുവഴി ഹിന്ദുത്വ രാഷ്ട്രീയം സംസ്ഥാനത്ത് കൂടുതൽ ശക്തിയായി തെരഞ്ഞെടുപ്പിൽ പ്രയോഗിക്കാമെന്ന് ബി.ജെ.പി കരുതുന്നു. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെ യോഗിക്കായി മണ്ഡലം നൽകാൻ തയ്യാറാണെന്ന് അയോധ്യയിലെ സിറ്റിങ് എം.എൽ.എ വേദ് പ്രകാശ് ഗുപ്ത പ്രതികരിച്ചു.

''മുഖ്യമന്ത്രി ഇവിടെ നിന്നും ജനവിധി തേടുകയാണെങ്കിൽ അത് അയോധ്യയിലെ ജനങ്ങളുടെ അഭിമാനവും ഭാഗ്യവുമാണ്. ആരാണ് മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ പരിഗണനയിൽ അയോധ്യയുണ്ട്'' -വേദ് പ്രകാശ് പ്രതികരിച്ചു.

എന്നാൽ നിലവിെല അയോധ്യ എം.എൽ.എ കഴിഞ്ഞ നാലുവർഷമായി ജനങ്ങൾക്കായി എന്താണ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത് ചോദിച്ചു. അയോധ്യയിൽ തൊഴിലില്ലായ്മയും കുടിവെള്ള ക്ഷാമവും സ്ത്രീകൾക്കെതിരായ അതിക്രമവും വ്യാപകമാണെന്ന് സുരേന്ദ്ര പറഞ്ഞു. ഗൊരഖ്പൂർ എം.പിയായി ദീർഘകാലം പ്രവർത്തിച്ച യോഗി ഉപരിസഭയിൽ എം‌.എൽ.സിയായാണ് മുഖ്യമന്ത്രിയായത്.  

Tags:    
News Summary - UP CM Yogi to contest 2022 assembly polls from Ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.