ഏക സിവിൽകോഡിൽ മറുപടി നൽകാതെ ബി.ജെ.പി 

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽകോഡിനായി ബഹളംവെക്കുന്ന ബി.ജെ.പി കേന്ദ്ര നിയമകമീഷൻ തയാറാക്കിയ ചോദ്യാവലിക്ക് ഇനിയും ഉത്തരം നൽകിയില്ല. 2016 ഒക്ടോബറിൽ കമീഷൻ അയച്ച േചാദ്യാവലിക്ക് കോൺഗ്രസും ബി.എസ്.പിയും തൃണമൂൽ കോൺഗ്രസും മറുപടി നൽകിയപ്പോഴാണ് വിഷയം ചർച്ചയാക്കിയ ബി.ജെ.പി മൗനം തുടരുന്നത്. 

ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം നിയമ കമീഷൻ നടത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.  ആദ്യമായി മറുപടി നൽകിയ ബി.എസ്.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൗ നീക്കത്തെ ആർ.എസ്.എസിെൻറ അജണ്ട ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കലാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. കമീഷെൻറ 16 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു പകരം ഇൗ നീക്കത്തെ എതിർത്ത് പാർട്ടി നേതാവ് ഇറക്കിയ പ്രസ്താവന കമീഷന് മറുപടിയായി അയച്ചുകൊടുക്കുകയാണ് ബി.എസ്.പി ചെയ്തത്. എൻ.സി.പി, മുസ്ലിം മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നിവർ ഇതിനെ എതിർത്തിരുന്നു. 
മോദി സർക്കാർ നിയമിച്ച നിയമ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ബി.എസ്. ചൗഹാൻ ഏകസിവിൽകോഡിന് കഴിയില്ലെങ്കിൽ മേഖലാതലത്തില കുടുംബ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Uniform civil code- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.