ജമ്മു: ജമ്മു-കശ്മീരിൽ സിവിലിയൻമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നിയന്ത്രണരേഖയിലും രാജ്യാന്തരഅതിർത്തിയിലും 14,000 ഭൂഗർഭ അറകൾ നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിയന്ത്രണരേഖയിൽ പൂഞ്ച്, രജൗറി ജില്ലകളിൽ 7298ഉം രാജ്യാന്തരഅതിർത്തിയോട് ചേർന്ന് ജമ്മു, കതുവ, സാംബ ജില്ലകളിൽ 7162 ഉം ആണ് നിർമിക്കുക.
415.73 കോടി രൂപ ഇതിനായി േകന്ദ്രസർക്കാർ നീക്കിവെച്ചിട്ടുണ്ട്. 13,029 വ്യക്തിഗത ഭൂഗർഭ അറകളും 1431 എണ്ണം ആളുകൾക്ക് കൂട്ടമായി കഴിയാനുള്ളതുമായിരിക്കും. വ്യക്തിഗത അറകളിൽ എട്ടുപേർക്കും വലിയവയിൽ 40 പേർക്കും അഭയം തേടാം.
പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ഷെല്ലാക്രമണത്തിൽനിന്ന് സിവിലിയൻമാർക്ക് ഇത് തുണയാകും. പാകിസ്താനുമായി ഇന്ത്യ 3323 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. കശ്മീരിൽ 221 കിലോമീറ്റർ രാജ്യാന്തരഅതിർത്തിയും 740 കിലോമീറ്റർ നിയന്ത്രണരേഖയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.