മുംബൈ: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന കോൺഗ്രസ് ആവശ്യം മഹാരാഷ്ട്ര മുഖ ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. മെയ് ഒന്ന് മുതൽ എൻ.പി.ആർ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മഹാരാഷ്ട്ര സർക്കാ ർ തീരുമാനിച്ചു.
കോൺഗ്രസ് നേതാവ് വർഷ ഗെയ്ക്വാദ് ഉൾപ്പടെയുള്ളവർ എൻ.പി.ആർ നടപടികളിൽ നിന്ന് പിൻമാറണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസിൻെറ ആവശ്യം ശിവസേന അംഗീകരിച്ചില്ല.
ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാറായ മഹാവികാസ് അഘാഡിയാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. എൻ.പി.ആർ നിർത്തിവെപ്പിക്കാൻ നിയമപരമായ പരിഹാരം തേടുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖ് പറഞ്ഞു.
സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിന് മുമ്പായി പൂർത്തിയാക്കാനാണ് മഹാരാഷ്ട്ര സർക്കാറിൻെറ ശ്രമം. മഹാരാഷ്ട്രയിൽ എൻ.ആർ.സിക്കെതിരെ നേരത്തെ ഉദ്ധവ് താക്കറെ നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.