മുംബൈ: മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഊബർ ഡ്രൈവർ പിടിയിലായി. പ്രതി മുഹമ്മദ് ജലീൽ ഖലീൽ (33) എന്നയാളെ ദാദർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
തെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാനസികാസ്വാസ്ഥ്യമുള്ള 15കാരി ബന്ധുവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു. രാത്രി ഒരു മണിക്ക് വീട്ടിൽനിന്ന് ഇറങ്ങി നിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം പ്രതി ഇതുവഴി എത്തുകയും മുംബൈയിൽ ചുറ്റിക്കറങ്ങാനെന്ന വ്യാജേന കാറിൽ കയറ്റുകയുമായിരുന്നു.
തുടർന്ന് ദാദർ വെസ്റ്റിലെ മേൽപ്പാലത്തിന് സമീപമുള്ള ഗല്ലിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടർന്ന് കാറിൽ കയറ്റി കൂട്ടിക്കൊണ്ടുപോയി അതേസ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി തനിക്കുണ്ടായ സംഭവങ്ങൾ വീട്ടുകാരോട് വിവരിക്കുകയായിരുന്നു.
സംഭവത്തിൽ വീട്ടുകാർ ദാദർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വികൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.