ഒരു വനിത ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചു -എസ്.എ ബോബ്ഡെ

ന്യൂഡൽഹി: ഇന്ത്യക്ക് വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയമായെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ജുഡീഷ്യറിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കൊളീജിയത്തിെൻറ മനോഭാവം മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍ അഡ്ഹോക്ക് ജ‍ഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു ചീഫ് ജസ്റ്റിസിെൻറ അഭിപ്രായപ്രകടനം.

ഗാർഹിക ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വനിതാ അഭിഭാഷകർ ജഡ്ജി സ്ഥാനം സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നിരസിക്കുകയാണെന്നും ബോബ്ഡെ പറഞ്ഞു.

ഒരു സ്ത്രീ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബോബ്ഡെക്കൊപ്പം ബെഞ്ചിലുള്ള ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുര്യ കാന്ത് എന്നിവർ അഭിപ്രായപ്പെട്ടു.

ഡൽഹി ഹൈകോടതി വുമൺ ലോയേഴ്സ് ഫോറം ചീഫ് ജസ്റ്റിസിൻെറ അഭിപ്രായം സ്വഗാതം ചെയ്ത് രംഗത്തെത്തി.
661 ഹൈകോടതി ജഡ്ജിമാരിൽ 73 പേർ മാത്രമാണ് വനിതകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.