മുംബൈ: പുതിയ 500 രൂപയുടെ നോട്ടുകളുടെ അച്ചടി മൂന്നിരട്ടി വർധിപ്പിച്ചു. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായാണ് നോട്ടുകളുടെ അച്ചടി വർധിപ്പിച്ചത്.
3.5 മില്യൺ 500 രൂപ നോട്ടുകളാണ് ദിനംപ്രതി നാസിക്കിലെ പ്രസിൽ നിന്ന് അച്ചടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 10 മില്യൺ നോട്ടുകൾ നാസികിലെ പ്രസിൽ നിന്ന് അച്ചടിക്കുന്നുണ്ട്. ആകെ 19 മില്യൺ നോട്ടുകളാണ് ദിവസവും നാസികിൽ നിന്ന് അച്ചടിച്ച് കൊണ്ടിരിക്കുന്നത്. ഇതിൽ വിവിധ മൂല്യത്തിെൻറ കറൻസികൾ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച 43 മില്യൺ നോട്ടുകൾ നാസിക്കിൽ നിന്ന് റിസർവ് ബാങ്കിലേക്ക് അയച്ചിരുന്നു. ഇതിൽ 11 മില്യൺ 500 രൂപ നോട്ടുകളും 12 മില്യൺ 100 രൂപ നോട്ടുകളും 10 മില്യൺ 50,20 രൂപ നോട്ടുകളും ഉൾപ്പെടുന്നു.
നോട്ട് പിൻവലിക്കലിന് ശേഷം എകദേശം 828 മില്യൺ നോട്ടുകൾ അച്ചടിച്ച് റിസർവ് ബാങ്കിന് വിതരണം ചെയ്തതായി നാസികിലെ സെക്യൂരിറ്റി പ്രസ് അറിയിച്ചു. ജനുവരി 31നകം 800 മില്യൺ നോട്ടുകൾ കൂടി പ്രിൻറ് ചെയ്യാനാണ് പ്രസ് ലക്ഷ്യം വെക്കുന്നത്.
നോട്ട് അച്ചടിക്കുന്നതിനായി നാല് പ്രസുകളാണ് രാജ്യത്ത് നിലവിലുള്ളത്. കർണാടകയിലെ മൈസൂരും ബംഗാളിലെ സാൽബോനിയിലും മഹാരാഷ്ട്രയിലെ നാസിക് മധ്യപ്രദേശിലെ ദേവാസ് എന്നിവടങ്ങളിലുമാണ് നോട്ട് അച്ചടിക്കുന്ന പ്രസുകൾ. ഞായറാഴ്ച പോലും അവധിയെടുക്കാതെ ദിവസവും 11 മണിക്കുറോളം ജോലി ചെയ്താണ് ജീവനക്കാർ ഇപ്പോൾ പ്രസുകളിൽ നോട്ട് അച്ചടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.