തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധമൂലം സംസ്ഥാനത്തിന് അരലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി ത ോമസ് ഐസക്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമാവില്ല. ആഗോളതലത്തിൽ ഉൽപാദനം ഒന്നു മുതൽ രണ്ട് ശതമാനം വരെ കുറയുമെന്നും ഐസക് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ ഫണ്ട് അപര്യാപ്തമാണ്. തരാനുള്ള പണം പോലും കേന്ദ്രം നൽകുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ ഉണ്ടാകും. കർശന ഉപാധികളോടെയാവും ഇളവുകൾ അനുവദിക്കുക. രോഗം പൂർണമായും മാറുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.