ബംഗളൂരു: കോട്ടൻപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കെ.ആർ. മാർക്കറ്റ് ജൊള്ളി മൊഹല്ല സ്വദേശി വിനോദാണ് (23) മരിച്ചത്. പൊലീസ് മർദനമാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ പട്ടികജാതി-വർഗ കമീഷന് പരാതി നൽകി.2017ലെ കേസിൽ പ്രതിയായ വിനോദ് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ബുധനാഴ്ച വൈകീട്ട് നാലിന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്നരക്ക് പതിവ് പരിശോധനയുടെ ഭാഗമായി ഉണർത്താൻ നോക്കിയപ്പോൾ ഉണർന്നില്ല. തുടർന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചെന്നും പൊലീസ് പറയുന്നു. അതേസമയം, ബുധനാഴ്ച ഉച്ചക്ക് 12.30ന് വിനോദിനെ അറസ്റ്റ് ചെയ്തെന്ന് ബന്ധുക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി.
മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നും പൊലീസ് തന്നെ ശ്മശാനത്തിലെത്തിച്ച് സംസ്കരിക്കുകയായിരുന്നുവെന്നും പറയുന്നു. കസ്റ്റഡി മരണത്തിന് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ ലക്ഷ്മൺ ബി. നിംബാർഗി അറിയിച്ചു. അന്വേഷണം സി.ഐ.ഡിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.