മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്ന

പ്രതിനിധി സമ്മേളന സദസ്സ്

മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ഇന്ന് സമാപിക്കും

ചെന്നൈ: വ്യാഴാഴ്ച സമൂഹ വിവാഹ ചടങ്ങോടെ ആരംഭിച്ച മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി വാർഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.1948 മാർച്ച് 10ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ നേതൃത്വത്തിൽ നടന്ന ലീഗിന്റെ നിർണായക യോഗത്തിലാണ് സ്വാതന്ത്ര്യാനന്തരം ലീഗിന്റെ പ്രവർത്തനം രാജ്യത്ത് തുടരാനുള്ള തീരുമാനമെടുത്തത്. അന്ന് യോഗം ചേർന്ന രാജാജി ഹാളിൽ അതിന്റെ പുനരാവിഷ്‍കാരമാണ് രാവിലെ ഒമ്പതിന് നടക്കുക.

രാജാജി ഹാൾ ഇപ്പോൾ പൊതുപരിപാടികൾക്ക് നൽകാറില്ല. ലീഗിന്റെ ചരിത്രസമ്മേളനത്തിന് സർക്കാർ പ്രത്യേകം വിട്ടുനൽകുകയായിരുന്നു. ജസ്റ്റിസ് ജി.എം. അക്ബറലി ചടങ്ങിൽ മുഖ്യാതിഥിയാകും. പാർട്ടിയെ പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും പ്രതിനിധികളും വിവിധ ഭാഷകളിൽ പ്രതിജ്ഞയെടുക്കും.

വൈകീട്ട് മൂന്നിന് കൊട്ടിവാക്കം രാജീവ് ഗാന്ധി റോഡിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ ഗ്രീൻ ഗാർഡ് പരേഡ് നടക്കും. 3.30 മുതൽ അഞ്ചുവരെ ലീഗ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയാണ്. 6.45ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയായി പങ്കെടുക്കും.

Tags:    
News Summary - The Muslim League Platinum Jubilee Conference will conclude today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.