ശാഹി ഈദ്ഗാഹ് മസ്ജിദ്: 18 കേസുകളിൽ വിചാരണ തുടരാമെന്ന് ഹൈകോടതി

പ്രയാഗ് രാജ്: മഥുര ശാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട 18 കേസുകളിൽ വിചാരണ തുടരാമെന്ന് അലഹബാദ് ഹൈകോടതി. കേസുകൾ നിലനിൽക്കില്ലെന്ന് കാണിച്ച് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് മായങ്ക് കുമാർ ജെയിനിന്റെ വിധി. ആഗസ്റ്റ് 12ന് കേസ് വീണ്ടും പരിഗണനക്കെടുക്കും. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദ് പുരാതന ക്ഷേത്രം തകർത്താണ് നിർമിച്ചതെന്നും പൊളിച്ചുമാറ്റണമെന്നുമാണ് ഹിന്ദു പക്ഷത്തിന്റെ വാദം.

എന്നാൽ, 1991ലെ ആരാധനാലയ നിയമപ്രകാരം കേസുകൾ നിലനിൽക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെയും യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെയും നിലപാട്. മസ്ജിദിൽ സർവേ നടത്തണമെന്ന അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

Tags:    
News Summary - The High Court rejected the plea of the Muslim community in the Krishna Janmabhoomi-Shahi Eidgah case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.