നാഗ്പൂർ: കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും മറ്റു പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതിന് ഭോപാൽ സ്വദേശിക്കും മാതാവിനുമെതിരെ കേസ്. മധ്യപ്രദേശിലെ ഭോപാൽ സ്വദേശി 22 കാരനായ അഭിഷേക് കുറിലിനും അമ്മ രജനിക്കുമെതിരെയാണ് നാഗ്പൂരിലെ ജരിപത്ക പൊലീസ് കേസെടുത്തത്. നാഗ്പൂരിൽ നിന്നുള്ള പെൺകുട്ടിയെ യുവാവ് ബലാത്സംഗം ചെയ്യുകയും മറ്റ് പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയെ യുവാവിന്റെ മാതാവ് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുവേണ്ടി മേയിൽ ഭോപാലിലേക്ക് പോയതാണ് പെൺകുട്ടി. അവിടെ നിന്നാണ് പ്രതിയായ അഭിഷേക് കുറിലിനെ കണ്ടുമുട്ടിയത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അഭിഷേക് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവാവും മാതാവും പെൺകുട്ടിയെ നിർബന്ധിച്ചതായി പരാതിയിൽ പറയുന്നു. അതുപ്രകാരം പ്രതിയുടെ അമ്മ രജനി (45) ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ശേഷം യുവാവ് അതിലുണ്ടായിരുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അമ്മക്കും മകനുമെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, മറ്റ് ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവക്ക് കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജരിപത്ക പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.