കോഴിക്കോട്: മുസ്ലിംവിരുദ്ധ, ഭരണഘടനവിരുദ്ധ, ജനാധിപത്യവിരുദ്ധ ബില്ലാണ് കേന്ദ്ര സർക്കാർ പാസാക്കിയതെന്ന് തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക മുസ്ലിം ലീഗ് മഹാറാലിയിൽ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണത്. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തിന്‍റെ ചരിത്ര പൈതൃകം തകർക്കുകയാണ്. വഖഫ് സ്വത്തുക്കൾ കൈയേറുകയാണ് അവരുടെ ലക്ഷ്യം.
മുസ്‍ലിംകളുടെ വിശ്വാസകാര്യമായതിനാൽ വഖഫിൽ കൈക്കടത്താൻ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ. ഇന്ന് മുസ്‍ലിംകൾക്കെതിരെയാണെങ്കിൽ നാളെ ക്രൈസ്തവർക്കെതിരെയും ഗോത്രവിഭാഗങ്ങൾക്കെതിരെയും രംഗത്തുവരുമെന്നും സീതാക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.