തേജസ്വി യാദവ്
പട്ന: ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിനെ വിമർശിച്ച് ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ആൺ-പെൺ പട്ടിക തിരിച്ചുള്ള വിവരങ്ങൾ കമീഷൻ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിഹാറിലെ അവസാനത്തെയും രണ്ടാം ഘട്ടത്തിലെയും തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.