പ്രണയം എതിര്‍ത്ത മാതാപിതാക്കളെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി

ചെന്നൈ: ദലിത് യുവതിയുമായുള്ള പ്രണയം എതിര്‍ത്ത മാതാപിതാക്കളെയും സഹോദരിയെയും കഴുത്തറുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ തിരുപ്പട്ടൂര്‍ താലൂക്കിലെ കാക്കന്‍കരൈ ഗ്രാമത്തിലാണ് സംഭവം. സംസ്ഥാന വൈദ്യുതി വകുപ്പ് ജീവനക്കാരനായ മോഹന്‍ (57), ഭാര്യ രാജേശ്വരി (55), മകള്‍ സുഗന്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഇവരെ കൊലപ്പെടുത്തിയശേഷം തലക്ക് പരിക്കേല്‍പിച്ച് ആത്മഹത്യക്ക് ശ്രമിച്ച തമിഴരസന്‍ (25) ഗുരുതരാവസ്ഥയില്‍ തിരുപ്പട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന തമിഴരസനെ ഒപ്പം ജോലി ചെയ്യുന്ന ദലിത് യുവതിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കുടുംബം സമ്മര്‍ദം ചെലുത്തിയത് വൈരാഗ്യത്തിനിടയാക്കി. പിതാവില്‍നിന്ന് വാങ്ങി ചെലവഴിച്ച രണ്ടു ലക്ഷം രൂപ തിരികെ ചോദിച്ചതും അകലാന്‍ കാരണമായി. 
ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ കുടുംബസ്വത്തുക്കള്‍ മകളുടെ പേരില്‍ എഴുതിവെക്കുമെന്ന് പിതാവ് വ്യക്തമാക്കി. ഇതോടെ കഴിഞ്ഞദിവസം പുലര്‍ച്ചെ ഉറങ്ങിക്കിടന്ന സഹോദരി സുഗന്യയെയും മാതാവ് രാജേശ്വരിയെയും കഴുത്തറുത്ത് കൊന്നു. കല്ല് കൊണ്ട് ഇടിച്ച് മുഖം വികൃതമാക്കി. 

പിതാവ് മോഹന്‍ ജോലി കഴിഞ്ഞ് പുലര്‍ച്ചെ എത്തിയപ്പോള്‍ ഇദ്ദേഹത്തെയും കഴുത്തറുത്ത് കൊന്നു. ഇതിനുശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടില്‍നിന്ന് പുലര്‍ച്ചെ മുതല്‍ ശബ്ദം കേട്ടിരുന്ന സമീപവാസികള്‍ രാവിലെ വീട്ടിലത്തെിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുടുംബത്തെ കണ്ടത്തെിയത്. നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാതാപിതാക്കളും മകളും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്‍െറ മൊഴി എടുത്തതോടെയാണ് നിഷ്ഠുര കൊല വെളിപ്പെട്ടത്.   
Tags:    
News Summary - tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.