ചെന്നൈ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാങ്കുനേരി മണ്ഡലത്തിൽ വോട്ടർമാർക്ക ് വിതരണം ചെയ്യാനിരുന്ന 2.78 ലക്ഷം രൂപ പ്രത്യേക ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. ഇതുമായി ബ ന്ധപ്പെട്ട് ഡി.എം.കെയുടെ പെരിയകുളം എം.എൽ.എ ശരവണകുമാർ ഉൾപ്പെടെ ഏഴു പേർക്കെതിരെ ക േസ് രജിസ്റ്റർ ചെയ്തു.
മൂലക്കരപട്ടി അമ്പാലത്തിലെ വീട്ടിലേക്ക് ഒരു വിഭാഗമാളുകൾ അതിക്രമിച്ചുകടന്നാണ് കറൻസി ശേഖരം പിടികൂടിയത്. തുടർന്നാണ് പൊലീസെത്തിയത്. എന്നാൽ, സ്വന്തം ചെലവിനുവേണ്ടി കൈവശം വെച്ചിരുന്ന പണമാണ് അക്രമിസംഘം തട്ടിയെടുത്തതെന്നും വോട്ടർമാർക്ക് വിതരണം ചെയ്യാനിരുന്നതല്ലെന്നും ശരവണകുമാർ അറിയിച്ചു.
വീട്ടിൽ നടന്ന അതിക്രമസംഭവത്തിൽ മൊബൈൽഫോണുകളും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക അണ്ണാ ഡി.എം.കെ പ്രവർത്തകർക്കെതിരെയും കേസെടുത്തു. മണ്ഡലത്തിൽ ഡി.എം.കെ മുന്നണിക്കുവേണ്ടി കോൺഗ്രസിലെ റൂബി ആർ. മനോഹറും അണ്ണാ ഡി.എം.കെ സ്ഥാനാർഥി വി. നാരായണനും തമ്മിലാണ് മുഖ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.