ചെന്നൈ: രാഷ്ട്രീയ ശത്രുതയും ആശയഭിന്നതകളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്ര സക്തമാണെന്ന് തെളിയിക്കുന്നതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം. കേരളത്തിൽ തമ്മിൽതല്ലുന്ന സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗും അതിർത്തിവിട്ട് തമിഴ്നാട് ടിലേക്ക് കടന്നാൽ കൈകോർത്ത് മുന്നേറുകയാണ്.
പ്രചാരണ വാഹനങ്ങളിലും പ്രകടനങ്ങ ളിലും നോട്ടീസുകളിലും പോസ്റ്ററുകളിലും പാർട്ടി പതാകകളും ചിഹ്നങ്ങളും ഒന്നിച്ചുകാണാനാവും. ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്.
40 ലോക്സഭ സീറ്റിൽ 20 സീറ്റിൽ ഡി.എം.കെ മത്സരിക്കുന്നു; 10 സീറ്റിൽ കോൺഗ്രസും. സി.പി.എമ്മും സി.പി.െഎയും രണ്ടു സീറ്റിൽ വീതം. ലീഗിന് ഒരു സീറ്റാണ് നൽകിയത്. മറ്റു സീറ്റുകളിൽ തമിഴ്നാട്ടിലെ പ്രാദേശിക കക്ഷികളാണ് മത്സരിക്കുന്നത്. കേരളത്തിലെ ഇടതു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായി രാഷ്ട്രീയസൗഹൃദം അചിന്ത്യമാണ്. മുസ്ലിംലീഗിനെ വർഗീയകക്ഷിയായാണ് സി.പി.എം ഇപ്പോഴും കാണുന്നത്.
എന്നാൽ, തമിഴ്നാട്ടിലെ ഇടതുപാർട്ടികൾക്ക് ഇതൊന്നും പ്രശ്നമല്ല. മോദി സർക്കാറിനെ താഴെയിറക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിെൻറ ഭാഗമായാണ് കോൺഗ്രസിനും ലീഗിനുമൊപ്പം സഹകരിക്കുന്നതെന്നും തമിഴ്നാട്ടിലെ ഇടതു നേതാക്കൾ പറയുന്നു. കേരളത്തിൽ ‘കോലീബി’ സഖ്യമാരോപിക്കുന്ന സി.പി.എമ്മിന് തമിഴ്നാട്ടിലെ ‘കോലീസി’ സഖ്യത്തെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമെന്നാണ് നിരീക്ഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.