ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച രാമനാഥപുരം സ്വദേശിയായ 75കാരെൻറ മൃ തദേഹം സംസ്കരിച്ചത് മാനദണ്ഡം പാലിക്കാതെയെന്ന് ആരോപണം. പ്ലാസ്റ്റിക് കവറിൽ പ് രത്യേകം പൊതിഞ്ഞാണ് ആരോഗ്യ വകുപ്പധികൃതർ മൃതദേഹം വിട്ടുകൊടുത്തത്. എന്നാൽ, കുടും ബാംഗങ്ങളും ബന്ധുക്കളും ചേർന്ന് കവർ അഴിച്ചുമാറ്റി മൃതദേഹം കുളിപ്പിച്ച് മതാചാര പ ്രകാരം കീഴക്കരൈ പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കുകയായിരുന്നു. ചടങ്ങിൽ നിരവധി പേർ പെങ്കടുത്തു.
ഏപ്രിൽ രണ്ടിന് ദുബൈയിൽനിന്ന് മടങ്ങവെ രോഗലക്ഷണത്തെതുടർന്നാണ് ഇദ്ദേഹത്തെ ചെന്നൈ സ്റ്റാൻലി ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. അന്ന് വൈകീട്ട് മരിച്ചു.
ശ്വാസതടസ്സം മൂലമാണ് മരണമെന്നുപറഞ്ഞ് അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചെന്നൈയിൽനിന്ന് ആംബുലൻസിൽ പത്തുമണിക്കൂറോളം യാത്ര ചെയ്താണ് മൃതദേഹം നാട്ടിലെത്തിച്ചത്. 20ഒാളം പേർ അനുഗമിച്ചു.
വെള്ളിയാഴ്ചയാണ് മൃതദേഹം സംസ്കരിച്ചത്, ഞായറാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തായി.
സംസ്കാരത്തിെൻറ പ്രോേട്ടാേക്കാൾ അധികൃതർ ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നില്ല. പള്ളിയിൽ ഉദ്യോഗസ്ഥർ ആരും എത്തിയതുമില്ല.
സംഭവം വിവാദമായതോടെയാണ് റവന്യു- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. ചടങ്ങിൽ പെങ്കടുത്ത ബന്ധുക്കൾ ഉൾപ്പെടെ 50ഒാളം പേർ സമ്പർക്ക വിലക്കിലാണ്. ഗ്രാമത്തിലെ 300ഒാളം പേർ നിരീക്ഷണത്തിലുമാണ്. ശ്വാസതടസ്സമാണ് മരണകാരണമെന്നു പറഞ്ഞാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതെന്നും സംസ്കരിച്ചശേഷമാണ് രോഗം ബാധിച്ചിരുന്നതായി അറിയിക്കുന്നതെന്നും മുസ്ലിംലീഗ് നേതാവും രാമനാഥപുരം എം.പിയുമായ നവാസ്കനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.