സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണി; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്ന ചിത്രങ്ങളെടുത്ത് സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ സി. പിച്ചൈമുത്തു(31)വാണ് പ്രതി.

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് പതിവായിരുന്നു. മുഖക്കുരുവുള്ളതിനാൽ കൂടെ ജീവിക്കാൻ താൽപര്യമില്ലെന്നും സ്ത്രീധനമായി പുതിയ വീട് വാങ്ങിത്തരണമെന്നുമായിരുന്നു ആവശ്യം.

പിച്ചൈമുത്തുവിന്‍റെ കുടുംബാംഗങ്ങളും യുവതിയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. 2020 ഒക്ടോബർ 29 നാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാർ വരന്‍റെ കുടുംബത്തിന് സ്വർണവും 5 ലക്ഷം രൂപയും നൽകിയിരുന്നു.

ശനിയാഴ്ച ഭർത്താവിന്‍റെ മർദ്ദനത്തെ തുടർന്ന് യുവതിയെ കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ഗാന്ധിപുരം മഹിള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

Tags:    
News Summary - Tamil Nadu Man jailed for threatening wife with nude photos for dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.