തമിഴ്‌നാട്ടിൽ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കും
ചെന്നൈ : വരാനിരിക്കുന്ന തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും തനിച്ച് ജനവിധി തേടാൻ തീരുമാനിച്ചു. പ്രമുഖ മുന്നണികളിലൊന്നും ചേരാതെയുള്ള ഇടത് പാർട്ടികളുടെ ഈ പ്രഖ്യാപനം വിജയിയുടെ ടി.വി.കെ (തമിഴക വെട്രി കഴകം) ക്യാമ്പിന് അപ്രതീക്ഷിത തിരിച്ചടിയായി. സി.പി.എം മധുരാന്തകത്തും സി.പി.ഐ ധരാപുരത്തുമാണ് ജനവിധി തേടുന്നത്. ഇതാദ്യമായാണ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരരംഗത്തിറങ്ങുന്നതെന്ന് വെളിപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി, ചൊവ്വാഴ്ച സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു.
അണ്ണാ ഡി.എം.കെ എം.എൽ.എമാർ വിജയിച്ച് ഇരുപതാം ദിനം രാജിവെച്ച നടപടി അനാവശ്യവും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്ന് ഇടതുപക്ഷം വിമർശിച്ചു. ന്യായമായ കാരണങ്ങളില്ലാത്ത ഈ രാജികൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വർഗീയ ശക്തികളെ പ്രതിരോധിക്കാനാണ് ടി.വി.കെ സർക്കാരിനെ പിന്തുണച്ചതെന്നും, തങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെന്നും വ്യക്തമാക്കിയ ഇടത് പാർട്ടികൾ, സർക്കാരിനുള്ള പുറത്തുനിന്നുള്ള പിന്തുണ തുടർന്നും നൽകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.