ചെന്നൈ: തമിഴ്നാട്ടിൽ മയക്കുമരുന്ന് നൽകി ഓടുന്ന കാറിൽ 20കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ചെന്നൈക്കടുത്ത് കാഞ്ചീപുരത്താണ് സംഭവം. മൊബൈൽ ഷോപ്പ് ജീവനക്കാരിയാണ് പീഡനത്തിനിരയായത്. ബലാത്സംഗത്തിനിരയാക്കിയ ശേഷം പെൺകുട്ടിെയ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. മുഴുവൻ പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ചികിത്സയിലാണ്.
കേസിലെ പ്രതികളിലൊരാളായ ഗുണശീലനുമായി പെൺകുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാൾ പെൺകുട്ടിക്ക് മയക്കുമരുന്ന് ചേർത്ത സോഫ്റ്റ് ഡ്രിങ്കിൽ നൽകി. പിന്നീട് സുഹൃത്തുക്കളോടൊപ്പം കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ, കാറിലെ യാത്രക്കിടെ ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി നിലവിളിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കാറിനടുത്തേക്ക് എത്തിയപ്പോൾ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പ്രതികളെ സെപ്റ്റംബർ ഒമ്പതിനും ഒരാളെ കഴിഞ്ഞ ദിവസവും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.