കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട ആയുർവേദ ഡോക്ടർക്ക് 10,000 രൂപ പിഴ

ന്യൂഡൽഹി: കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട ആയുർവേദ ചികിത്സകന് 10,000 രൂപ പിഴയിട്ട് സുപ്രീംകോടതി. ഹരിയാന സ്വദേശിയായ ഓംപ്രകാശ് വേദ് ഗയാന്ത്രക്കാണ് പിഴശിക്ഷ. കോവിഡിനുള്ള മരുന്ന് കണ്ടെത്തിയെന്നും രാജ്യത്തുടനീളം ഇത് ഉപയോഗിക്കാനാവുമെന്നുമായിരുന്നു ബി.എ.എം.എസ് ബിരുദധാരിയായ ഓംപ്രകാശിെൻറ അവകാശവാദം.

കോവിഡ് ചികിത്സക്ക് ഈ മരുന്ന് ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗായന്ത്ര ഹരജി നൽകുകയായിരുന്നു. രോഗം കടുത്ത തോതിൽ ബാധിച്ച ചിലരെ മരുന്ന് ഉപയോഗിച്ച് സുഖപ്പെടുത്തിയെന്നും പ്രകാശ് അവകാശപ്പെട്ടു. എന്നാൽ, ഹരജിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പായി പിഴ ചുമത്തുന്നതായി വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.