സുപ്രീംകോടതി: അഞ്ചു ബെഞ്ചുകളുടെ സിറ്റിങ് ഒരു മണിക്കൂർ വൈകി

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്നത ടക്കം അഞ്ചു ബെഞ്ചുകളുടെ നടപടി ചൊവ്വാഴ്ച തുടങ്ങിയത് ഒരു മണിക്കൂർ വൈകി. ഏറ്റവും മ ുതിർന്ന ജഡ്ജിമാരടങ്ങുന്ന ബെഞ്ചുകളാണിത്. രാവിലെ 10.30ന് തുടേങ്ങണ്ട കോടതി ഒരു മണിക്കൂർ വൈകിയത്, സുപ്രീംകോടതിയുടെ ചരിത്രത്തിൽ അസാധാരണമാണ്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന ഒന്നാം നമ്പർ കോടതി മുതൽ അഞ്ചാം നമ്പർ കോടതി വരെയാണ് 11.30 വരെ നടപടികൾക്ക് കാത്തിരുന്നത്. മുതിർന്ന ജഡ്ജിമാർക്കിടയിലെ ചില പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. തിങ്കളാഴ്ച കോടതിയുടെ 15 ബെഞ്ചുകളും സാധാരണ സമയം തെറ്റി 10.45നാണ് ചേർന്നത്. ജഡ്ജിമാരുടെ ചില യോഗങ്ങളാണ് നടപടി വൈകാൻ കാരണമെന്ന് അഭിഭാഷകർക്കിടയിൽ സംസാരമുണ്ട്.

ചീഫ് ജസ്റ്റിസിനെതിരെ കോടതിയിലെ മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിെൻറ പശ്ചാത്തലത്തിൽ ശനിയാഴ്ച രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ച് അസാധാരണ സിറ്റിങ് നടത്തിയിരുന്നു. ആരോപണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - Supreme Court Sitting Delayed -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.