സുപ്രീംകോടതി പരാതികൾ ഇനി എ-4  കടലാസിൽ മാത്രം

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഇനി പരാതികളും സത്യവാങ്മൂലവും എ-4 സൈസ് കടലാസിൽ മാത ്രമേ സ്വീകരിക്കൂ. കടലാസിെൻറ ഇരുവശവും ഉപയോഗിക്കണം. ഏപ്രിൽ ഒന്നുമുതൽ തീരുമാനം പ് രാബല്യത്തിൽവരും. നിലവിൽ എ-4 സൈസിലും അൽപം കൂടിയ ‘ലീഗൽ സൈസ്’ കടലാസാണ് കോടതികളിൽ ഉപയോഗിക്കുന്നത്. വലിയ മാർജിൻ ഇട്ട് ഒരു വശത്തുമാത്രം എഴുതുന്നതാണ് രീതി.

പരിസ്ഥിതി ആഘാതം കുറക്കുക, പരാതി സമർപ്പിക്കുന്നതിന് ഏകരൂപമുണ്ടാക്കുക തുടങ്ങിയവ പരിഗണിച്ചാണ് എ-4ലേക്ക് മാറ്റാൻ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ എല്ലാ ആഭ്യന്തര ആശയവിനിമയത്തിനും എ-4 പേപ്പറിെൻറ രണ്ടുവശവും ഉപയോഗിക്കണമെന്ന് ജനുവരിയിൽതന്നെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ രജിസ്ട്രിക്ക് നിർദേശം നൽകിയിരുന്നു.

അഭിഭാഷകർക്കുള്ള സന്ദേശങ്ങൾ ഇ-മെയിലും എസ്.എം.എസും വഴി മാത്രമാക്കാനും തീരുമാനിച്ചു.

Tags:    
News Summary - Supreme Court Petition in A4 Paper -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.