ന്യൂഡൽഹി: തലസ്ഥാനത്തെ ഗതാഗതക്കുരുക്കും വായുമലിനീകരണവും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് ഡൽഹിക്കു പുറത്തുകൂടി കടന്നുപോവുന്ന ‘ഇൗസ്റ്റേൺ പെരിഫറൽ എക്സ്പ്രസ്വേയുടെ പണി പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദേശീയ ഹൈവേ അതോറിറ്റിയോട് സുപ്രീംകോടതി. ഇൗ മാസം 31നകം ഹൈവേയുടെ ഉദ്ഘാടനം നിർവഹിക്കണമെന്നും കോടതി നിർദേശിച്ചു.
നിശ്ചയിച്ച തീയതിക്കകം ഉദ്ഘാടനം നിർവഹിക്കാനായില്ലെങ്കിൽ പൊതുജനങ്ങൾക്കായി അത് തുറന്നുകൊടുക്കണമെന്നും വാഹനപ്പെരുപ്പത്താൽ തലസ്ഥാനം വീർപ്പുമുട്ടുകയാണെന്നും ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
എക്സ്പ്രസ്വേ ഏപ്രിൽ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായി നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ, പ്രധാനമന്ത്രിയുടെ നേരേത്ത തീരുമാനിച്ച മറ്റു പരിപാടികൾ കാരണം അത് നടക്കില്ലെന്നും ഹൈേവ അതോറിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഡൽഹിലെ ഗാതഗതക്കുരുക്ക് അഴിക്കുന്നതിന് പരമോന്നത കോടതിയുടെ ഉത്തരവിനെ തുടർന്ന് 2006ലാണ് ഡൽഹിക്ക് പുറത്തുകൂടി ഇൗസ്റ്റേൺ ആൻഡ് വെസ്റ്റേൺ എക്സ്പ്രസ്വേകൾക്ക് പദ്ധതിയിട്ടത്. ഇതിൽ കുണ്ട്ലിയെയും ഹരിയാനയിലെ മനേസറിനെയും ബന്ധിപ്പിക്കുന്ന 135 കി.മീറ്റർ വെസ്റ്റേൺ ഹൈവേ 2019 ഫെബ്രുവരിയോടെ പൂർത്തിയാവുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.