ന്യൂഡൽഹി: കൊതുകുകളെ ഇല്ലാതാക്കണമെന്ന ഹരജിയിൽ നിസ്സഹായത വെളിപ്പെടുത്തി സുപ്രീംകോടതി. ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യം ചെയ്യാൻ തങ്ങളോട് ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി ഹരജിക്കാരനോട് പറഞ്ഞു. രാജ്യത്തുനിന്ന് വിനാശകാരികളായ കൊതുകുകളെ ഇല്ലാതാക്കണമെന്നാവശ്യെപ്പട്ട് ധനേഷ് ലഷ്ധൻ നൽകിയ ഹരജി വെള്ളിയാഴ്ച പരിഗണിക്കെവയാണ് കോടതി നിസ്സഹായത വെളിപ്പെടുത്തിയത്.
‘‘എല്ലാ വീടുകളിലും പോയി കൊതുകുണ്ടോ എന്ന് ചോദിക്കാനും ഉണ്ടെങ്കിൽ അതിനെ ഇല്ലാതാക്കണമെന്ന് പറയാനും ഞങ്ങൾക്കാവില്ല. കൊതുകിനെ ഇല്ലാതാക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’’ -ഹരജി തള്ളി ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവർ പറഞ്ഞു.
കണക്കുപ്രകാരം രാജ്യത്ത് 7,25,000 പേരാണ് കൊതുകുപടർത്തുന്ന രോഗം മൂലം മരിച്ചത്. അതിനാൽ, കൊതുകുകളെ ഇല്ലാതാക്കാനുള്ള മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സർക്കാറുകളോട് ആവശ്യപ്പെടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഹരജി നൽകുന്നതിന് ചില രീതികളുണ്ടെന്ന് ഹരജിക്കാർ ഒാർക്കണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.