ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ കേസിലുള്ള ഇടക്കാല സ്റ്റേയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഡി.കെക്കെതിരായ അഴിമതിക്കേസിൽ കർണാടക ഹൈകോടതിയുടെ ഫെബ്രുവരി 10ലെ വിധിക്കെതിരെ അപ്പീലുമായാണ് സി.ബി.ഐ ഉന്നത കോടതിയിലെത്തിയത്. കേസിൽ സി.ബി.ഐക്ക് അനൂകൂലമായി വിധിയുണ്ടായിട്ടും ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നുവെന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചില്ല.
മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ശിവകുമാറിനുവേണ്ടി ഹാജരായത്. കേസ് വേഗത്തിൽ തീർപ്പാക്കാൻ സി.ബി.ഐക്ക് ഹൈകോടതിയോട് അഭ്യർഥിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2017ലെ ആദായ നികുതി വകുപ്പ് റെയ്ഡിനും ഇ.ഡി അന്വേഷണത്തിനും പിന്നാലെയാണ് 2019ൽ ശിവകുമാറിനെതിരെ സി.ബി.ഐ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.