ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നാല് മുതിർന്ന ജഡ്ജിമാരും തമ്മിലെ അഭിപ്രായഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങൾ നീളുന്നു. ബുധനാഴ്ച നാലുപേരുമായി ചീഫ് ജസ്റ്റിസ് സംസാരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ജെ. ചെലമേശ്വർ അസുഖം മൂലം കോടതിയിൽ എത്തിയില്ല. വ്യാഴാഴ്ച സംഭാഷണം നടന്നേക്കും.
കേസുകൾ വിഭജിച്ചു നൽകുന്നതിൽ പക്ഷപാതം കാട്ടുന്നെന്ന് രേഖാമൂലവും വാർത്തസമ്മേളനം നടത്തിയും വെളിപ്പെടുത്തിയ സാഹചര്യത്തിൽ പോംവഴി ചീഫ് ജസ്റ്റിസ് നിർദേശിക്കെട്ടയെന്നാണ് ജഡ്ജിമാരുടെ നിലപാട്. എന്നാൽ, കേസ് വിഭജിക്കുന്നതിൽ വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്തുന്നതടക്കം, അദ്ദേഹം ഇക്കാര്യത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. അതില്ലാതെ അനുരഞ്ജനത്തിന് പഴുതുമില്ല.
നാലു മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് എട്ട് സുപ്രധാന കേസുകളുടെ ഭരണഘടന ബെഞ്ച് രൂപവത്കരിച്ചത്. ജഡ്ജി ലോയയുടെ മരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി ജസ്റ്റിസ് അരുൺ മിശ്ര തന്നെ പരിഗണിക്കുകയും ചെയ്തു.
മറ്റു കാര്യങ്ങളിൽ പോംവഴി രൂപപ്പെടേണ്ടത് ചീഫ് ജസ്റ്റിസും കലാപം ഉയർത്തിയവരും തമ്മിലെ മുഖാമുഖ ചർച്ചയിലാണ്. ചൊവ്വാഴ്ച 15 മിനിട്ടുമാത്രം ഇവർ നടത്തിയ ചർച്ച അപൂർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.