ന്യൂഡൽഹി: തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്‍റ് തുറക്കാൻ സുപ്രീം കോടതിയുടെ അനുമതി. മലിനീകരണത്തെ തുടർന്ന് തൂത്തുക്കുടിയിൽ അടച്ചുപൂട്ടിയ സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്‍റ് തുറക്കാന്‍ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഒാക്സിജൻ ഉത്പാദനം അനുവദിക്കുമെന്നും,നിരീക്ഷണത്തിന് മേൽ നോട്ട സമിതിയെ നിയോഗിക്കാനുമാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
മലിനീകരണം ആരോപിച്ചു ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് 2018 ൽ കമ്പനി കോടതി അടച്ചു പൂട്ടിയത്.
തമിഴ്നാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച സര്‍വകക്ഷി യോഗത്തിലാണു പ്ലാന്‍റ് തുറക്കാൻ തീരുമാനമായത്. വേദാന്ത കമ്പനിയുടെ സ്റ്റര്‍ലൈറ്റ് പ്ലാന്‍റിൽ നിന്ന് ദിവസം ആയിരം ടണ്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാമെന്നു കമ്പനി ഉറപ്പ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം തമിഴ്നാട്ടിൽ ഉയർന്നിരുന്നു. കോവിഡ് വ്യാപനം ശക്തമാവുകയും ഓക്സിജൻ ക്ഷാമം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.