ന്യൂഡൽഹി: പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം സംബന്ധിച്ച് മാർച്ച ് 20ന് പുറപ്പെടുവിച്ച വിവാദ വിധി ന്യായീകരിച്ച ് സുപ്രീംകോടതി. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ അറസ്റ്റ് അനുവദിക്കാനാവില്ലെന്നാണ് പാർലെമൻറുപോലും വ്യക്തമാക്കിയതെന്നും നിരപരാധികളുടെ മൗലികാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതാണ് എസ്.സി, എസ്.ടി നിയമത്തിലെ വിധിപ്രസ്താവമെന്നും കോടതി പറഞ്ഞു.
മാർച്ച് 20ലെ വിധിയെ എതിർത്ത കേന്ദ്ര സർക്കാർ പാർലമെൻറ് പാസാക്കിയ നിയമത്തെ ദുർബലപ്പെടുത്താൻ കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു ഭാഗം മാത്രം കേട്ട് നിരപരാധികളെ ജയിലിലേക്ക് അയക്കാൻ പരിഷ്കൃത സമൂഹത്തിന് കഴിയിെല്ലന്ന് ജസ്റ്റിസുമാരായ ആദർശ് ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസിൽ എല്ലാ കക്ഷികളുെടയും വിശദ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഹരജികൾ വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മാർച്ച ് 20ലെ വിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. വിവിധ ദലിത് സംഘടനകൾ ‘ഭാരത ബന്ദ്’ ആചരിച്ചു. സംഘർഷത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.