കഴിഞ്ഞ അഞ്ച് വർഷം രാജ്യത്ത് അടിയന്തരാവസ്ഥയായിരുന്നു -മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനെയും നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ ്യമന്ത്രി മമത ബാനർജി. രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷം അടിയന്തരാവസ്ഥയായിരുന്നുവെന്ന് മമത ആരോപിച്ചു. 1975ൽ അടിയന ്തരാവസ്ഥ പ്രഖ്യാപിച്ചതിൻെറ വാർഷികത്തോടനുബന്ധിച്ചിട്ട ട്വീറ്റിലാണ് മമത കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

‘‘1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൻെറ വാർഷികമാണ് ഇന്ന്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഈ രാജ്യം അടിയന്തരാവസ്ഥയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. നാം ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുകയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങെള സംരക്ഷിക്കുന്നതിനായി പോരാടുകയും ചെയ്യേണ്ടതുണ്ട്.’’-മമത ട്വിറ്ററിൽ കുറിച്ചു.

1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ 21 മാസക്കാലം നീണ്ടു നിൽക്കുന്നതായിരുന്നു അടിയന്തരാവസ്ഥ.

Tags:    
News Summary - Super Emergency For Last 5 Years": Mamata Banerjee's Attack On PM Modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.