സുധ ഭരദ്വാജിന് ചികിത്സക്ക് ജാമ്യം നല്‍കാനാവില്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ രണ്ടു വര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന പ്രമുഖ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന് രോഗങ്ങളുടെ പേരില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച്് .

മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സുധക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, അതല്ലാതെ തന്നെ ജാമ്യത്തിന് അര്‍ഹതയുള്ള സാഹചര്യത്തില്‍ അതിനായി സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇടക്കാല ജാമ്യാപേക്ഷ അഭിഭാഷക വൃന്ദ ഗ്രോവര്‍ പിന്‍വലിച്ചു. ചികിത്സക്കായി ഇടക്കാല ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അത്തരമൊരു അപേക്ഷ പിന്‍വലിച്ച് യഥാര്‍ഥ ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.

വിചാരണ തടവുകാരിയായി സുധ രണ്ടു വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് വൃന്ദാ ഗ്രോവര്‍ വാദിച്ചു. 58 വയസ്സായ സുധ ചികിത്സക്കാണ് ജാമ്യം ചോദിക്കുന്നതെന്നും അവര്‍ ബോധിപ്പിച്ചു.

Tags:    
News Summary - Sudha Bhardwaj cannot be granted bail for treatment: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.