Courtesy: ANI

കോളജ് ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് വിദ്യാർഥിനി നമസ്കരിച്ചതിനെതിരെ പരാതി

ഭോപാൽ: മധ്യപ്രദേശിലെ കേന്ദ്ര സർവകലാശാലയുടെ ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് മുസ്‍ലിം വിദ്യാർഥിനി നമസ്കാരം നിർവഹിച്ചതിനെതിരെ പരാതി. ഡോ. ഹരിസിങ് ഗൗർ സാഗർ സർവകലാശാലയിലാണ് സംഭവം.

ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തീവ്ര വലതുപക്ഷ സംഘടനകളും ഹിന്ദു ജാഗരൺ മഞ്ചുമാണ് നടപടി ആവശ്യപ്പെട്ട് സർവകലാശാല ഭരണവിഭാഗത്തിന് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസലർ നീലിമ ഗുപ്ത പറഞ്ഞു.

മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാല പഠനത്തിനുള്ളതാണെന്നും മതപരമായ ആരാധനകൾ വീട്ടിൽവെച്ച് ചെയ്യണമെന്നും വൈസ് ചാൻസലർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. 

Tags:    
News Summary - Student In Hijab Offers Namaz In Madhya Pradesh College led to a controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.