ബംഗളൂരു: കിടക്കയിൽ മൂത്രമൊഴിച്ചതിന് ഹോസ്റ്റൽ വാർഡൻ ക്രൂരമാ യി മർദിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ഹാവേ രിയിലെ ഹനഗലിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനഗലിലെ നാലാം ക്ലാസ് വിദ്യാർഥിയായ വിജയ മൃത്യുഞ്ജയ ഹിരേമതയാണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ ഹോസ്റ്റൽ വാർഡൻ വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ഇതിനെതുടർന്ന് വയറിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം നില വഷളായതിനെതുടർന്ന് ഹോസ്റ്റൽ അധികൃതർ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിച്ചു. സംഭവത്തിൽ ഹനഗൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.