ന്യൂഡൽഹി: പ്രത്യേക സുരക്ഷസേന(എസ്.പി.ജി)യുടെ പരിധിയിൽ ഇനി പ്രധാനമന്ത്രി മാത്രം. നര േന്ദ്ര മോദിയുടെ പേര് സൂചിപ്പിക്കാതെയാണ്, എസ്.പി.ജി സുരക്ഷ ഇനി ഒരു വ്യക്തിക്കുമാത്ര മേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചത്.
രാജ്യത്തെ 56 പ്രമുഖ വ്യക്തികൾക്ക് സി.ആർ.പി.എഫ് സുരക്ഷയുമുണ്ട്. എസ്.പി.ജി നിയമത്തിൽ വരുത്തിയ മാറ്റമനുസരിച്ചാണ് സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാക്കിയത്.
മുൻ പ്രധാനമന്ത്രിമാർക്കും അവർക്കൊപ്പം താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും അഞ്ചുവർഷം സുരക്ഷ ലഭിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഭാര്യ ഗുർശരൺ കൗർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷ എസ്.പി.ജിയിൽനിന്ന് ഈയിടെ സി.ആർ.പി.എഫിലേക്ക് മാറ്റിയിരുന്നു.
2014 മുതൽ നൽകിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ചവരുടെ വിവരം സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്ന് മന്ത്രി പറഞ്ഞു. കാലാകാലം അവലോകനം നടത്തിയാണ് സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.