ന്യൂഡൽഹി: കോവിഡോ മറ്റു കാരണങ്ങളാലോ മരിക്കുന്ന 60 വയസ്സിൽ താഴെയുള്ള അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. അഭിഭാഷകരുടെ ജീവൻ മറ്റുള്ളവരുടേതു പോലെയാണെന്നും അതിേനക്കാൾ കൂടുതൽ വിലയേറിയതല്ലെന്നും കോടതി വ്യക്തമാക്കി.
ഹരജി നൽകിയ അഭിഭാഷകൻ പ്രദീപ് കുമാർ യാദവിനെ രൂക്ഷമായി വിമർശിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുളള ബെഞ്ച് ഹരജി തള്ളിയത്. സമൂഹത്തിലെ മറ്റുള്ളവരുടെ ജീവനും പ്രാധാന്യമുണ്ട്. കറുത്ത കോട്ടിട്ടതുകൊണ്ട് നിങ്ങളുടെ ജീവന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് കരുതാനാവില്ല. വെറും പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം വ്യാജ പൊതുതാൽപര്യ ഹരജികൾ പ്രോത്സാഹിപ്പിക്കാനാവില്ല.
കോവിഡ് കാരണം നിരവധി പേർ മരിക്കുന്നുണ്ട്. എല്ലാവർക്കും നഷ്ടപരിഹാരത്തിനായി സുപ്രീംകോടതി മാർഗരേഖ തയാറാക്കിയിരുന്നു. അഭിഭാഷകൻ കോടതി ചെലവായി ഒരാഴ്ചക്കകം സുപ്രീംകോടതി ബാർ അസോസിയേഷന് പതിനായിരം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.