ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രത്യേക സമ്മേളനത്തിൽ ബി.ജെ.പിയെ വിമർശിച്ച സോണിയ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഫേസ്ബുക് പോസ്റ്റ്. 2014ൽ തന്‍റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടതുമൂലം നെഹ്റു കുടുംബത്തിൽ നിന്നും ഉയരുന്ന 'സഹതാപം അർഹിക്കുന്ന വിലാപം' മാത്രമായിരുന്നു സോണിയയുടേതെന്നാണ് സ്മൃതി ഫേസ്ബുക്കിൽ കുറിച്ചത്.
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കാത്തവർ പലരുമാണ് ഇപ്പോൾ അതിെൻറ ആഘോഷങ്ങൾക്കുള്ളതെന്ന് ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് സ്മൃതി ഇറാനിയെ ചൊടിപ്പിച്ചത്.
രക്തത്തിന് വെള്ളത്തിനേക്കാൾ കട്ടിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോണിയ ഗാന്ധി എന്നും സ്മൃതി പറഞ്ഞു. വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയം എന്ന് സോണിയ ഗാന്ധി പ്രംസംഗത്തിനിടെ പരാമർശിച്ചിരുന്നു. തീർത്തും സാഹചര്യത്തിന് ചേരാത്തതായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവനയെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തെയാണ് ആ പ്രംസംഗം ഓർമിപ്പിച്ചതെന്നുമാണ് സ്മൃതി ഇറാനി ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.