ന്യൂഡൽഹി: 30,000 കോടി രൂപയുടെ സാമൂഹികക്ഷേമ സെസ് കേന്ദ്രസർക്കാർ ചെലവഴിച്ചിട്ടില്ലെന്നും കോവിഡ് പ്രതിരോധത ്തിനായി ഇത് ഉപയോഗിക്കണമെന്നും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. 49,668 കോടി സാമൂഹികക്ഷേമ പ്രവർത്തനങ്ങ ൾക്കുള്ള സെസായി പിരിച്ചെടുത്തിട്ടുണ്ട്. ഇതിൽ 19,379 കോടി മാത്രമാണ് ചെലവഴിച്ചതെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് സോണിയ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
കോവിഡ്-19 ബാധിച്ച മറ്റ് രാജ്യങ്ങൾ ചെയ്തത് പോലെ ഇന്ത്യയിലും പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സോണിയയുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ മോദി സർക്കാർ കാനഡയെ മാതൃകയാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 4.4 കോടി ജനങ്ങൾ ജോലി ചെയ്യുന്ന നിർമാണ മേഖല സ്തംഭനാവസ്ഥയിലാണ്. നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്നും അവർ പറഞ്ഞു.
കോവിഡ് ബാധയെ തുടർന്ന് സമ്പദ്വ്യവസ്ഥയിലുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും മോദി സർക്കാർ എടുത്തിട്ടില്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോവിഡിനെ തുടർന്ന് സമ്പദ്വ്യവസ്ഥയിൽ തകർച്ചയുടെ സുനാമിയുണ്ടാകുമെന്നാണ് രാഹുലിെൻറ പ്രവചനം. ഇതിന് പിന്നാലെയാണ് സോണിയയും ഇക്കാര്യം പ്രധാനമന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.