Representative Image

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു

ഹൈദരാബാദ്: മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയുടെ തലയറുത്തു. തെലങ്കാനയിലെ നാഗര്‍കുര്‍നൂര്‍ ജില്ലയിലെ കൊല്ലാപൂരിലാണ് ക്രൂര സംഭവം ഉണ്ടായത്.

65കാരിയായ ചന്ദ്രമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ രാമുദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിന് അടിമയായ ഇയാള്‍ കഴിഞ്ഞ ദിവസവും അമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്ന് അമ്മയുടെ തലയറുത്തെടുത്ത് വീട്ടില്‍നിന്ന് പോകുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിയ ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചന്ദ്രമ്മയുടെ മൂത്ത മകന്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രദേശത്തുനിന്ന് തന്നെ ഇയാളെ പൊലീസ് പിടികൂടി. സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശിരസ്സും കണ്ടെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.