ചെന്നൈ: മധുരയിൽ തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ അഞ്ച് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട റൈഫിൾമാൻ ഡി. ലക്ഷ്മണന് ആദരാഞ്ജലി അർപ്പിക്കാനായിരുന്നു മന്ത്രി മധുരയിലെത്തിയത്.
"അറസ്റ്റിലായ അഞ്ച് പേരും ബി.ജെ.പി പാർട്ടി അംഗങ്ങളാണ്. അന്വേഷണം നടക്കുകയാണ്" -ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻ.ഡി ടി.വിയോട് പറഞ്ഞു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ സ്വീകരിക്കാൻ എത്തിയ ബി.ജെ.പി പ്രവർത്തകർ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.
ആദരാഞ്ജലികൾ അർപ്പിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥലത്ത് ബി.ജെ.പിയിൽ നിന്നുള്ള പാർട്ടി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നുവെന്ന് ഡി.എം.കെ പ്രവർത്തകർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചതോടെ പാർട്ടി പ്രവർത്തകരെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി വാർത്തകൾ പരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.