ന്യൂഡൽഹി: രാജ്യസഭയിേലക്ക് മൂന്നാംവട്ടവും മത്സരിക്കാനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയുടെ രാജ്യസഭാംഗത്വത്തിെൻറ കാലാവധി ആഗസ്റ്റിൽ അവസാനിക്കും.രാജ്യസഭയിലേക്ക് ഒരു നേതാവ് രണ്ടിലേറെ തവണ മത്സരിക്കുന്നത് പാർട്ടി ചട്ടം അനുവദിക്കാത്തതുകൊണ്ടാണ് മൂന്നാമൂഴത്തിന് ശ്രമിക്കാത്തതെന്ന് െയച്ചൂരി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി എന്നനിലയിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് താൻ ഉറപ്പാക്കേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.
രാജ്യസഭയിലെ പ്രതിപക്ഷനിരയിലെ മികച്ച പ്രസംഗകരിെലാരാളായ യെച്ചൂരി പശ്ചിമബംഗാളിൽനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കിൽ പിന്തുണക്കുമെന്ന് കോൺഗ്രസ് സൂചന നൽകിയിരുന്നു. പശ്ചിമബംഗാളിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനു മുന്നിൽ തകർന്നടിഞ്ഞ സി.പി.എമ്മിന് 26 എം.എൽ.എമാരാണുള്ളത്. യെച്ചൂരിയെയോ മറ്റേതെങ്കിലും നേതാക്കളെയോ സ്വന്തംനിലക്ക് രാജ്യസഭയിലേക്കയക്കാൻ സി.പി.എമ്മിന് കഴിയില്ല. 44 നിയമസഭാംഗങ്ങളുള്ള കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിക്ക് മൂന്നാമൂഴത്തിലേക്ക് എളുപ്പമെത്താനാകും. രാജ്യസഭയിലേക്ക് ഒരു നേതാവിനെ രണ്ടിലേറെ തവണ അയക്കില്ലെന്നത് സി.പി.എമ്മിെൻറ ഒൗദ്യോഗിക ചട്ടം മാത്രമാണെന്നും പാർട്ടിക്ക് മറിച്ചും തീരുമാനമെടുക്കാമെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.