ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകരും ഡൽഹി െപാലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരണവുമായി സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാർഷിക നിയമം പിൻവലിക്കലാണ് പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
''സ്ഥിതി ഇങ്ങനെയാക്കിയതിൽ ഉത്തരവാദി മോദി സർക്കാരാണ്. കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസമായി സമാധാനപരമായി പ്രതിഷേധിക്കുകയയിരുന്നു. നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക് വരാൻ അവരെ അനുവദിച്ചില്ല.
അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ ബി.ജെ.പി ട്രോളുകൾ ഇറക്കി പരിഹസിക്കുന്നു, മന്ത്രിമാർ വന്യമായ ആരോപണങ്ങൾ പറയുന്നു, കോടതിയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥർ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗമല്ല. കാർഷിക നിയമങ്ങൾ പിൻവലിക്കാണ് യഥാർഥ പരിഹാരം'' -യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.